Category: blog

  • വിശപ്പ്

    അന്നമില്ലാഞ്ഞല്ല ഞാൻ വിശപ്പറിഞ്ഞത് അന്നനാളമെന്നെ ചതിച്ചതിനാലത്രെ സ്നേഹിതരില്ലാഞ്ഞല്ല ഞാൻ ഈ കടലോരത്ത് ഒറ്റപ്പെട്ടത് കടലെടുത്ത് പോയ മൂല്യങ്ങളാലത്രെ…

  • KP Sudheera

    ഭീതിദമീ ജീവിതമെന്നാൽ, പ്രിയതമ! നിലാവ് തൂവിക്കിടക്കുന്ന കടൽ പോൽ, നിൻ പ്രണയമെന്നെ വലയം ചെയ്തിടുന്നു നിരുപാധികം. കെ.പി..സുധീര.

  • നിഷ്കാസിതരു ടെ ഡയറിക്കുറിപ്പുകൾ – 6

    നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ .6 വികലമാനസരുടെ പ്രണയ കേളികൾകെ.പി.സുധീര ഇത് ആശയുടെ കഥയാണ് – അവളുടെ ആശാ ഭംഗത്തിൻ്റേയും- നർത്തകിയായ അവൾ ആത്മവിശ്വാസത്തോടെയാണ് ജീവിച്ചത്! പോസിറ്റിവ് എനർജിയുടെ ഹിമാലയ പർവതം ഉള്ളിൽ സൂക്ഷിച്ചവൾ.ആശ ജന്മനാ നർത്തകിയായിരുന്നു – മൂന്ന് വയസ്സ് മുതൽ അവളുടെ സുന്ദരാനനം ചടുല ഭാവങ്ങൾ കാണിച്ചു തുടങ്ങി. അവളുടെ അംഗുലികളുടെ മോഹന മുദ്രകൾ കണ്ട് അച്ഛൻ അമ്പരന്നു.അമ്മയും കുട്ടിക്കാലത്ത് നന്നായി നൃത്തം ചെയ്തിരുന്നു – എന്നാൽ ആരുമാ പെൺകുട്ടിയെ നൃത്തം പഠിപ്പിച്ചില്ല. അത് കൊണ്ട് ആശയെ…

  • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 5

    നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 5 I am born for destruction..I love destruction “Iborn for destruction..I love destruction “ഇതൊരു കാമുകൻ്റെ വാക്കുകളാണ്.വിശ്വാസം വരുന്നില്ലേ? സത്യമാണ്- നടന്നതാണ്.നടന്ന കഥ പറയുന്നത് മറ്റു കാമിനിമാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് – അവർ കരുതിയിരിക്കാനാണ്. അവർ പ്രണയത്തിനു മുമ്പിൽ തരം താഴാതിരിക്കാനാണ്. പ്രണയിതാവിന് മുമ്പിൽ മുട്ടുകുത്തി മുട്ടുകുത്തി പാതാളത്തോളം കിഴിഞ്ഞു പോകാതിരിക്കാനാണ്. കാമിനിമാരേ നിങ്ങൾക്ക് അഹിതമെന്ന് തോന്നിയാൽ ഉടൻ രക്ഷപ്പെട്ടു പോരിക- കാമുകന് ആസി ഡൊഴിക്കാനോ ചുട്ടു കൊല്ലാനോ…

  • ശമിക്കാത്ത ജീവിത തൃഷ്ണ അമിതാബ് ബച്ചനിൽ …

    പ്രിയങ്കരനായ അമിതാബ് ജി- ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ – ഇന്ത്യൻ പുരുഷ ഗരിമയുടെ പ്രതീകമെന്ന് കരുതുന്ന അമിതാബ് ബച്ചനെ ആരാധിക്കാത്ത ഭാരതീയനില്ല –ഞങ്ങളുടെയൊക്കെ യൗവ്വനകാലത്ത് കണ്ട അമിതാബ് സിനിമകൾ മറക്കാനാവില്ല.അന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിലാണ് അധികവും ഇംഗ്ലീഷ് – ഹിന്ദി സിനിമകൾ വരുന്നത്. കോഴിക്കോട് എന്നാൽ എല്ലാതരം കലകളുടേയും ആരാധകരുള്ള സ്ഥലം. സകല ജാതി മതസ്ഥരും കൈകോർത്ത് ജീവിക്കുന്ന ഇടം -കലയും സംസ്കാരവും ഇഴചേർന്ന് നിൽക്കുന്ന ഇവിടെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും വസിക്കുന്നു. ആ സംസ്കാരവും…

  • മൃതിയണഞ്ഞൂ ചാരത്ത്

    മരണത്തിന് മുഖാമുഖം “ജീവിതം ഒരു മന്ത്ര ജലമാണ്. അത് കുടിക്കും തോറും ദാഹം വർധിക്കുന്നു. ഈ ജീവിതവും പ്രേമവും എനിക്ക് വേണ്ടിടത്തോളമായി എന്ന് ഒരു കാലത്തും പറയാൻ പറ്റില്ല.” മാധവിക്കുട്ടി ഒക്ടോബർ മാസം വന്നെത്തുമ്പോൾ ഞാനോർക്കുക, ഒരു ഓമന മുഖമാണ് – പിന്നെ തിരിയെ കിട്ടിയ പ്രാണനെക്കുറിച്ചും – നിരവധി തവണ മരണത്തെ അടുത്തു കണ്ടവളാണ് ഞാൻ – മരണം എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. ഒരു പേടിയും കൂടാതെ എല്ലാം ഞാൻ അഭിമുഖീകരിച്ചു – അതേക്കുറിച്ച് ഒരു…

  • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ -പ്രണയം അമൃതോ വിഷമോ?

    പ്രണയം പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്തവർ മധുരം എന്തെന്ന് അറിഞ്ഞിട്ടില്ല. ജീവിതത്തിൻ്റേയും മരണത്തിൻ്റേയും അവിശ്വസനീയമായൊരു സംയോജനമാണത്. പ്രണയിച്ചപ്പോൾ ദൈവം ഹൃദയത്തിൽ കൈ വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതെന്നിൽ പുതുവസന്തം സൃഷ്ടിച്ചു. പ്രണയം ഞങ്ങളെ അന്വർഥമാക്കി. അല്ലായിരുന്നുവെങ്കിൽ വെറുമൊരു ഭ്രമാത്മകതയായി, കഴമ്പില്ലാതെ ജീവിതം അവസാനിക്കുമായിരുന്നു . എന്നാൽ പ്രണയം ചിലർക്ക് വിഷമയമാകാറുണ്ട്. അതാണ് ഇവിടെ എഴുതാൻ പോകുന്നത് .ഒരു പ്രണയാനുഭവം എഴുതുമ്പോൾ അത് എൻ്റെ തന്നെ അനുഭവം ആവണമെന്നില്ല. എനിക്ക് അവളെക്കുറിച്ചും എഴുതാം. അവളുടെ പ്രണയം ,പ്രണയ നഷ്ടം –…

  • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 2

    നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ രണ്ട് മാസങ്ങൾക്ക് മുമ്പ് മാനസി യുടെ പിറന്നാളായിരുന്നു.അവൾ ദില്ലിയിൽ നിന്നും എന്നെ വിളിച്ചു – “ചേച്ചീ ഇന്നെൻ്റെ പിറന്നാളാണ് മറ്റാരോടും പറയാൻ തോന്നിയില്ല എന്നാൽ ചേച്ചിയോട് – “ പറഞ്ഞു തീരും മുമ്പ് ഞാൻ ചിരിച്ചു. ” എന്നും ജീവിതത്തോട് പ്രണയമുണ്ടാവട്ടെ – പ്രണയിക്കാനും ആളുണ്ടാവട്ടെ “ “ആദ്യം പറഞ്ഞത് ഉണ്ടാവും – രണ്ടാമത് പറഞ്ഞത് – ” അവൾ നിർത്തി. “എല്ലാം അറിയുന്ന ചേച്ചിയാണോ ഇത് പറയുന്നത്?”“ആർക്കറിയം മാനസി- നമ്മുക്കെയാക്കെ ഭാഗധേയം ഏത്…

  • അവൾ – മിയ

    കെ.പി.സുധീര ഇറ്റലിക്കാരിയാണ് മിയ- ഞങ്ങൾ കൂട്ടുകാരാവുന്നത് ഇംഗ്ലണ്ടിലെ stratford -up on -Avon ൽ വെച്ചാണ്. 2019 അവസാനത്തിൽ ആയിരുന്നു എൻ്റെ മൂന്നാമത് ലണ്ടൻ യാത്ര. പത്ത് വർഷം മുമ്പ് കണ്ട ഷെയ്ക് സിപിയറുടെ ജന്മസ്ഥലം ഒന്നും കൂടി കാണണം. എൻ്റെ ആതിഥേയ അരുണാജിക്കൊപ്പം ഞങ്ങൾ ഒരു കോച്ചിൽ ലണ്ടനിൽ നിന്ന് യാത്ര തിരിച്ചു. ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. ഷെയ്സ്പിയറുടെ ജന്മഗൃഹവും മ്യൂസിയവുമൊക്കെ ഞാൻ തനിച്ചു നടന്നു കാണണം – അവർ അവിടെയുള്ള ബഞ്ചിൽ കാത്തിരിക്കും. അധികം…

  • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 4 .പർവീണിൻ്റെ നരകയാത്രകൾ

    പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പർവിന്ദറിനെ പരിചയപ്പെടുന്നത്. അമേരിക്ക, പാരീസ്, ലണ്ടൻ – ഇങ്ങനെയായിരുന്നു ആ സാഹിത്യ യാത്രാ പദ്ധതി. അമേരിക്കയിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിന് പകരം ഞങ്ങൾ പതിനഞ്ച് എഴുത്തുകാരികളെ ഡോക്ടർ മേത്തയുടെ വലിയ വീട്ടിലായിരുന്നു താമസിപ്പിച്ചത് – ലണ്ടനിൽ പലപല ഗൃഹങ്ങളിൽ ഞങ്ങൾ അതിഥികളായി. എനിക്ക് പർവീന്ദറിൻ്റെ മനോഹരമായ വീടായി താവളം. അവിടുന്ന് അവരെന്നെ പ്രോഗ്രാം നടക്കുന്ന ഇടത്തേക്കും അതിന് ശേഷമുള്ള ലണ്ടൻ പര്യടനത്തിനും കൂടെ വരും –…